മത്സ്യത്തിന് ചിറകെന്തിനാണെന്ന് രവിചന്ദ്രനറിയുമോ?

1573

കേരളത്തിലെ നാസ്തിക പ്രചാരകരായ ശാസ്ത്രമാത്ര പ്രഭാഷകന്മാരില്‍ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് ശാസ്ത്രത്തിന്റെ നിദാനന്യായങ്ങള്‍ അറിയുന്നവര്‍. മനുഷ്യന് ഊഹിക്കാന്‍ കഴിയുന്ന കാര്യങ്ങളിലൊക്കെ അപ്പപ്പോള്‍ കൂസലന്യേ അവസാനവാക്ക് പറയുന്നവരൊക്കെ അവരിലുണ്ട്! ഐന്‍സ്റ്റീന് കാലാവസ്ഥ പ്രവചിക്കാന്‍ അറിയില്ലായിരുന്നു, ന്യൂട്ടന് നിയോറിലേറ്റീവിറ്റി അറിയില്ലായിരുന്നു. അതായത് വിജ്ഞാനങ്ങളേക്കാള്‍ അജ്ഞാനമാണ് ബാക്കി എന്ന വിനയം അവര്‍ക്കുണ്ടായിരുന്നു. പക്ഷേ, സി രവിചന്ദ്രനെ പോലെയുള്ള ചിലര്‍ക്ക് അറിയാത്ത കാര്യങ്ങള്‍ പോലും അറിയാം എന്നതാണവസ്ഥ! അവര്‍ പ്രചരിപ്പിക്കുന്ന അ(ര്‍ദ്ധ) സത്യങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഒന്നു മാത്രം ഇപ്പോള്‍ ചര്‍ച്ച ചെയ്യാം. പരിണാമപ്രക്രിയകള്‍ക്കിടെ മനുഷ്യശരീരം സ്വയംപാകപ്പെട്ടപ്പോള്‍ അപ്‌ഡേഷന്‍ ലഭിക്കാതെ അനാവശ്യമായിപ്പോയ അവയവങ്ങള്‍ അവരുടെ പ്രധാന വിഷയങ്ങളിലൊന്നാണ്. ലുപ്താവയവങ്ങള്‍ – ഢലേെശഴശമ െഛൃഴമി െ എന്നാണവ അറിയപ്പെടുന്നത്. ആദ്യകാലത്ത് പിറ്റിയുട്ടറി ഗ്രന്ഥി അടക്കം 180 ലേറെ ശരീരഭാഗങ്ങള്‍ മനുഷ്യന് നിശ്പ്രയോജനകരമാണെന്ന വാദം ഇവര്‍ ഉയര്‍ത്തിയിരുന്നു. പരിണാമസിദ്ധാന്തം നിരന്തരം പരിണാമങ്ങള്‍ക്ക് വിധേയമായപ്പോള്‍ അവയുടെ എണ്ണം പത്തിന് ചുറ്റിപ്പറ്റിച്ചുരുങ്ങുകയായിരുന്നു.
‘മതം മാതിരി അത്ര റിജിഡല്ല, ശാസ്ത്രം തീര്‍ത്തും ന്യൂട്രലാണ്’ എന്ന ക്ലീഷേയുടെ മറപിടിച്ച് തങ്ങളുടെ അവസരവാദങ്ങളെ ശാസ്ത്രീയവല്‍കരിക്കുന്നതില്‍ നമ്മുടെ ശാസ്ത്ര പ്രഭാഷകര്‍ക്ക് നല്ല വിരുതാണ്. ന്യൂട്രലായ സയന്‍സു കൊണ്ട് റിജിഡായ ആര്‍ഗ്യുമെന്റുകള്‍ നടത്തി, പഠന മാധ്യമം മാത്രമായ ശാസ്ത്രത്തെ മതമാക്കി, പിന്നെ ശാസ്ത്രത്തെ ശാസ്ത്രമല്ലാതാക്കുന്നുവെന്നതാണ് അവര്‍ക്കെതിരെയുള്ള കുറ്റപത്രം തന്നെ.
നേരത്തെ / ആദ്യമേ ഉണ്ടായിരുന്ന പദാര്‍ഥ ബന്ധിത വസ്തുതയിലേക്ക് അന്വേഷണം സഞ്ചരിച്ചെത്തുന്ന ഘട്ടങ്ങള്‍ക്കിടയിലെ രണ്ടറ്റം മുട്ടാത്ത യാത്രക്കാരനാണ് ശാസ്ത്രജ്ഞര്‍ പോലും. മാത്രമല്ല, ഒരു കാലം കാലുകുത്തി കൊടിനാട്ടിയ ലക്ഷ്യസ്ഥാനത്ത് വച്ചായിരിക്കും അടുത്ത കാലത്തിന്റെ യാത്രാരംഭം. ഈ അന്വേഷകരുടെ ധാരണകള്‍ കേട്ടും വായിച്ചും പറയുന്ന നമ്മുടെ കഥാപാത്രങ്ങള്‍ ശാസ്ത്രജ്ഞരല്ല, ഭാഷാ പരിജ്ഞാനമുള്ള സാധാരണക്കാര്‍ തന്നെയാണ്. ഏറിവന്നാല്‍ ശാസ്ത്രജ്ഞര്‍ അനുമാന കല്‍പന വരുത്തിയ കാര്യങ്ങളെ വിശദീകരിക്കുന്ന ഗൈഡുമാര്‍ മാത്രം. അതൊരു ചെറിയ കാര്യമാണെന്ന് പറയുന്നില്ല, വലിയ പദവിയാണ്, പക്ഷേ അതാണ് വലിയ പദവിയെന്ന് അവര്‍ വിചാരിക്കരുത്. ആ വിചാരം ഒരുതരം മനോരോഗമുണ്ടാക്കും. സൂപ്പര്‍ ഈഗോ ഡില്യൂഷന്‍, താന്‍പോരിമാ വിഭ്രാന്തി എന്നു പറയും മലയാളത്തില്‍. ആര്‍ക്കും ലഭ്യമായ സയന്‍സ് ജേര്‍ണലുകളില്‍ വരുന്ന പഠന റിപ്പോര്‍ട്ടുകള്‍, സ്വയം പരിശോധിച്ചുറപ്പ് വരുത്താതെ പ്രചരിപ്പിക്കുന്നതും മതപ്രചാരണവും തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂ, മുകളില്‍ പറഞ്ഞ ആ ക്ലീഷേ. അത് തെറ്റായ സമീപനമാണ് എന്നല്ല പറയുന്നത്, മറിച്ച്, ആ പരിമിതിയാണ് ശാസ്ത്രത്തിന്റെ സാധ്യത എന്നാണ് പറയുന്നത്. ലുപ്താവയവങ്ങള്‍ കൊണ്ട് ശാസ്ത്രത്തിന്റെ വരവ് വര്‍ദ്ധിപ്പിക്കലല്ല അവരുടെ ലക്ഷ്യം. സൂപ്പര്‍ ഡിസൈനര്‍ എന്ന തിയോക്രാറ്റിക്ക് സങ്കല്‍പ്പത്തെ അശാസ്ത്രീയമാക്കലാണ്. ദൈവത്തിന് മാനുഫാക്ചറിംഗ് ഡിഫാള്‍ട്ട് സംഭവിച്ചു, മനുഷ്യ ശരീരത്തില്‍ ദൈവത്തിന്റെ കൈയ്യബദ്ധത്താല്‍ ഇത്ര അവയവങ്ങള്‍ ഉണ്ടായി എന്ന് പറയാന്‍ നല്ല രസം കിട്ടും.

ഒന്ന് :
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ നടേ പറഞ്ഞവര്‍ എഴുതുകയും പറയുകയും ചെയ്ത ലുപ്താവയവമാണ് വന്‍കുടലും ചെറുകുടലും കൂട്ടിമുട്ടുന്ന ഢലൃാശളീൃാ അുുലിറശഃ. അപന്‍ഡിക്‌സ് എന്ന് തന്നെയായിട്ടുണ്ട് അതിന്റെ ഉപയോഗ മലയാളം. ഉണ്ഡുകപുഛ്ചം എന്നാണ് ശരിക്കുമുള്ള മലയാളം. ‘ശസ്ത്രക്രിയ’ എന്ന മലയാളത്തേക്കാള്‍ പരിചിതമായ മലയാളം സര്‍ജറി എന്ന ഇംഗ്ലീഷായത് പോലെയാണതും. ഈ അവയവത്തെ കുറിച്ച് സി രവിചന്ദ്രന്‍ നടത്തുന്ന അനുമാനം ഏറെക്കുറെ ഇങ്ങനെയാണ്: മനുഷ്യന്‍ നാലുകാലില്‍ നടന്നിരുന്ന രീതിയില്‍ നിന്ന് നട്ടെല്ലില്‍ നിവര്‍ന്നു നടക്കാന്‍ തുടങ്ങിയപ്പോള്‍ തൂങ്ങിക്കിടന്ന കുടല്‍മാലകള്‍ കുത്തനെ നിന്നു, ആ കമ്പിക്കമ്പനം ഏല്‍ക്കാതെ തൂങ്ങിത്തന്നെ ബാക്കിയായതാണ് അപണ്‍ഡിക്‌സ് എന്ന ഒരുപകാരവും ഇല്ലാത്ത, എന്നല്ല, പലപ്പോഴും അപണ്‍ഡിസൈറ്റിസ് രോഗം ബാധിച്ച് വേദനിക്കുന്ന ആ അവയവം.
പക്ഷേ, ഇപ്പോള്‍ അപന്‍ഡിക്‌സ് അവര്‍ വിട്ട കേസാണ്. സ്വതന്ത്രചിന്തകരായ ഭക്തര്‍ക്ക് ആ കളംമാറ്റത്തിന്റെ കാരണം ചിന്തിക്കാന്‍ സ്വാതന്ത്ര്യമില്ല. മറിച്ചുപറഞ്ഞാലോ മറുത്ത് നിന്നാലോ എസ്സന്‍സ് ഗ്ലോബലില്‍ നിന്ന് ആള് ഔട്ടാവും. ആ അവയവത്തിന്റെ ഉപകാരവും ജൈവികധര്‍മങ്ങളും എന്തൊക്കെയാണന്ന് അവര്‍ അതിനെപ്പറ്റി ലുപ്താവയവമാണെന്ന് പറഞ്ഞു നടന്നിരുന്ന കാലത്ത് തന്നെ ശാസ്ത്രബുള്ളറ്റിനുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 2009 ല്‍ വന്ന ഒരു പഠനം ഇതാണ്. അതിന്റെ ലിങ്ക് താഴെ ചേര്‍ക്കുന്നു. വേേു:െ//ംംം.രെശലിരലറമശഹ്യ.രീാ/ൃലഹലമലെ/െ2009/08/090820175901.വാേ
പ്രാപഞ്ചിക സത്യങ്ങളിലേക്ക് മലയാളികളെ നയിക്കാന്‍ നിയോഗമുണ്ടായവരെന്ന പോലെ അപാരമായ ആത്മവിശ്വാസത്തില്‍-വിഷയം എന്തുമാവട്ടെ ഏതുമാവട്ടെ-സംസാരിക്കുന്ന അവര്‍ ഒന്നുകില്‍ ശാസ്ത്രത്തിന് ഒട്ടും വില കല്‍പ്പിക്കുന്നില്ല എന്നാണതിനര്‍ഥം. അല്ലെങ്കില്‍, അസത്യന്മേല്‍ അനര്‍ഹമായി കെട്ടിപ്പൊക്കിയ വ്യക്തിത്വ ബിംബത്തിന് ഇളക്കം വരുത്താന്‍ അവര്‍ ഒരു പുതിയ കണ്ടെത്തിലിനെയും അനുവദിക്കുന്നില്ല. അല്ലെങ്കില്‍, അവരുടെ സ്വകാര്യ സ്വത്തായ ശാസ്ത്ര സാങ്കേതികതക്കൊപ്പം അവര്‍ സ്വയം അപ്‌ഡേറ്റഡായിരുന്നില്ല-ഇവയിലേതോ ഒന്നാവണം സംഗതി.

രണ്ട് :
ഉപകരപ്രദമല്ലെന്ന്/ഉപകാരമില്ലെന്ന് ഈയടുത്തു വരെ പറയപ്പെട്ടിരുന്ന മറ്റൊരു ശരീരഭാഗമാണ് ഗുദാസ്ഥി/വാല്‍മുള്ള്. ഇീരര്യഃ ,ഠമശഹയീില എന്നൊക്കെ പറയുന്ന ഈ ഭാഗം പരിണാമത്തില്‍ മനുഷ്യന്റെ വാലറ്റുപോയ മുരടാണ് എന്ന് പറയപ്പെടുന്നു. സത്യത്തില്‍ ഗുദാസ്ഥി മനുഷ്യര്‍ക്ക് ചെയ്യുന്ന ഏറ്റവും വലിയ ഉപകാരം പരിണാമ വാദികള്‍ക്ക് അനുകൂലമാണ്. മനുഷ്യന്‍ പരിണിത ജഡികനാണ് എന്നതിന്റെ മുദ്രയാണല്ലോ അവരുടെ പക്കല്‍ ആ മുരട്. മനുഷ്യന് ആശയപരമായ നേട്ടം പ്രദാനിക്കുന്നതെന്നും ഉപകാരദായിയാണ്. പക്ഷേ, ഒരുപുറം മിന്നുമ്പോള്‍ മറുപുറം അണയലാണ് നാസ്തിക ബോധം. ശാരീരികമായി തന്നെ, ഇീരര്യഃ ചെയ്യുന്ന ഉപകാരങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണിപ്പോള്‍. ഡാര്‍വിനിസത്തെ ഡാര്‍വിന്‍ പോലും വിമലീകരിക്കാന്‍ ശ്രമിച്ചിട്ടും, മനുഷ്യര്‍ക്ക് ‘ഞങ്ങളല്ലാത്ത വേറെ ദൈവങ്ങള്‍ പാടില്ല’ എന്ന വാശിയോടെ മാത്രം കാര്യങ്ങള്‍ സംസാരിക്കുന്നവരെ തന്നെ മാതൃകയാക്കണമെന്ന നിര്‍ബന്ധം യുക്തമല്ല.
‘ണലശഴവ േശ െറശേെൃശയൗലേറ യലംേലലി വേല യീേേീാ ുീൃശേീി െീള വേല ംേീ വശു യീില െമിറ വേലമേശഹയീില, ുൃീ്ശറശിഴ യമഹമിരല മിറ േെമയശഹശ്യേ ംവലി മ ുലൃീെി ശ െലെമലേറ. ഠവലമേശഹയീിലശ െവേല രീിിലരശേിഴ ുീശി േളീൃ ാമി്യ ുലഹ്ശര ളഹീീൃ ാൗരെഹല.െ ഠവലരീരര്യഃലെൃ്‌ല െമ െമി മേേമരവാലി േശെലേ ളീൃ ലേിറീി,െ ഹശഴമാലിെേ, മിറ ാൗരെഹല.െ ക േമഹീെ ളൗിരശേീി െമ െമി ശിലെൃശേീി ുീശി േീള ീൊല ീള വേല ാൗരെഹല െീള വേല ുലഹ്ശര ളഹീീൃ. ഠവലരീരര്യഃമഹീെ ളൗിരശേീി െീേ ൗെുുീൃ േമിറ േെമയശഹശ്വല മ ുലൃീെി ംവശഹല വല ീൃ വെല ശ െശി മ ശെേേശിഴ ുീശെശേീി.’ കോക്‌സിക്കയുടെ ഉപകാരങ്ങള്‍ വിശദീകരിക്കുന്ന ഇത്തരം ശാസ്ത്രീയ വിശദീകരണങ്ങള്‍ ദുര്‍ബലമാണെങ്കില്‍, സുബലമായതും ന്യായവും ഹാജരാക്കുക.

മൂന്ന് :
പുരുഷചൂചുകം (ങമഹല ചശുുഹല)െ അതായത് വൃഷ്ണവും ലിംഗവുമുള്ള ശരീരത്തിലെ മുലക്കണ്ണുകളാണ് അടുത്തത്. മതവിരുദ്ധ ശാസ്ത്ര പ്രചാരകന്മാര്‍ എത്രമാത്രം മനുഷ്യ ശരീരത്തിന്റെ ഗുപ്ത സാധ്യതകള്‍ അറിയാത്തവരാണ് എന്ന വസ്തുത വിളംബരപ്പെടുത്തുന്ന വാദമാണത്. പുരുഷസ്തനം ലുപ്താവയവമാണെന്ന വാദം.
പരിണാമവാദത്തെ അംഗീകരിക്കുന്നവര്‍ പോലും ഇവ്വിഷയത്തിലെ നിലപാട് മാറ്റിയിട്ടും ഇവിടെയുള്ള പലരും 20 വര്‍ഷം മുമ്പു പറഞ്ഞിരുന്നത് ആവര്‍ത്തിക്കുകയാണ്. ആണിന്റെ മുലക്കണ്ണുകള്‍ അത്ര അപകാരിയല്ല, ഉപകാരങ്ങള്‍ ഏതൊക്കെ, മുലക്കണ്ണിന് ലിംഗഭേദം ഇല്ല, ഭ്രുണം ന്യൂട്രല്‍ സ്റ്റേജിലായിരിക്കെ തന്നെ മുലക്കണ്ണ് രൂപപ്പെടും എന്നൊക്കെയാണ് അവരുടെ വാദം. മുലക്കണ്ണ് പാലൂട്ടാന്‍ മാത്രമാണെന്ന അധമധാരണയാണ് വലിയ കേമന്മാര്‍ പോലും ഇവിടെ പറയാതെ പറഞ്ഞിരുന്നത്. നിര്‍ലിംഗ ഭ്രുണം ക്രോമസോം വ്യത്യാസമനുസരിച്ച് ലിംഗം സ്വീകരിക്കുന്നതിനനുസരിച്ച് മുലചൂചുകം വലുതാവുകയോ തല്‍സ്ഥിതി തുടരുകയോ ആണെന്നാണ് പഠനങ്ങള്‍. മൂന്നാംലിംഗം എന്ന രാഷ്ട്രീയ വ്യാഖ്യാനം ലഭിച്ച ഭിന്നലിംഗക്കാര്‍, സ്ത്രീലിംഗത്തിലേക്ക് മാറുമ്പോള്‍ അതുവരെ പുരുഷമായിരുന്ന മുലകള്‍ക്കും ലിംഗമാറ്റം വരികയാണ്. അതായത് മുലക്കണ്ണ് ന്യൂട്രല്‍ ജന്‍ഡറാണ്.
ലൈംഗിക തൃഷ്ണയും മുലക്കണ്ണും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. പുരുഷ സ്തനവും മൂര്‍ഛാ വിശ്ലേഷണ മേഖല-ഋൃീഴലിശീൗ െദീില ല്‍ പെട്ടതാണെന്ന പഠനങ്ങള്‍ ലഭ്യമാണ്. ലിംഗം കൊണ്ട് ആവാഹിക്കാനാവുന്ന അനുഭവ പ്രദേശങ്ങളിലേക്ക് നിപ്പിളും അവനെ എത്തിക്കും, രണ്ടനുഭവങ്ങള്‍ക്കും രണ്ട് നിറങ്ങളാവുമെങ്കിലും ഫലസിദ്ധി സമാനമാണ്. ലീലാപരിജ്ഞയായ പങ്കാളി ഉണ്ടാവണമെന്ന് മാത്രം. ലിംഗദ്വന്ദങ്ങളുടെ പരിണയവും പരിരംഭണവും ഈര്‍ച്ചവാള്‍ ചേര്‍ച്ച പോലെ പൂര്‍ണമാവുന്നതില്‍ നിതംബദ്വയങ്ങള്‍ക്കുള്ളത്ര സൗകര്യം മറ്റൊന്നിനില്ല. പലക പോലെ പരന്ന നെഞ്ചായിരുന്നു പുരുഷന്റേതെങ്കില്‍ അവനൊരു മുട്ടിത്തടി മാത്രമാവും ആ ഘട്ടത്തില്‍. പുരുഷന് ബ്രസ്റ്റ് കാന്‍സറുണ്ടാവാനുള്ള സാധ്യതയാണ് അത് ഢലേെശഴലിശീൗ െആകാനുള്ള മറ്റൊരു വിചിത്രന്യായം. സ്ത്രീയെ അപേക്ഷിച്ച് നൂറേ ഒന്നാണ് അതിന്റെ അനുപാതം. രോഗസാധ്യത മുന്‍നിര്‍ത്തി നിപ്പിള്‍ അനാവശ്യമാണെന്ന് പറയുകയാണെങ്കില്‍ സ്ത്രീയുടെ നിതംബം ആദ്യം ആ പട്ടികയില്‍ വരണം. ങമേെശശേ െ,ഇ്യേെ െ സ്തനവീക്കം, വൃണം തുടങ്ങിയ രോഗങ്ങള്‍ എലാമഹല യൃലമേെ ന് വരുന്നതാണ്. മാത്രമല്ല, ആ ന്യായം പൊതുമാനമാക്കിയാല്‍ ശരീരം മൊത്തം അനാവശ്യമാവാം-എന്നതിലെത്തും. വാദത്തിന് പറയട്ടെ, 1 % ഏമഹമരീേൃൃമവലമ സാധ്യത മുന്‍നിര്‍ത്തി ങമഹല ചശുുഹല ഒഴിവാക്കാം എന്നു പറയാം, അപരിഛേദിത ലിംഗാഗ്രചര്‍മം ഉണ്ടാക്കിയേക്കാവുന്ന ലൈംഗികരോഗ സാധ്യതകള്‍ അതിനേക്കാള്‍ എത്രയോ മടങ്ങധികമാണ്. ആ അഗ്രചര്‍മം ഛേദിക്കലാണ് ഉത്തമം എന്നപ്പോള്‍ സമ്മതിക്കേണ്ടി വരും.
അല്ലെങ്കിലും, ഇശൃരൗാരശശെീി നെ സംബന്ധിച്ച് മുസ്‌ലിംകളുടെ മാത്രം ആചാരമെന്ന നിലയില്‍ പരിചയപ്പെടുത്തുന്നത് തന്നെ ശരിയല്ല എന്ന് ശരാശരി ചരിത്ര-ശാസ്ത്ര ധാരണയുള്ള ആര്‍ക്കുമറിയാം. അവിടെ അവര്‍ അട്ടിമറി നടത്തുന്നത് മനുഷ്യാവകാശങ്ങളുടെ വൈകാരികത കലര്‍ത്തി ഇസ്‌ലാംപാനിക് കൊഴുപ്പിക്കാനാണ്. ലൈംഗികാസ്വാദനത്തിന്റെ കാര്യത്തില്‍ അപരിഛേദിത ലിംഗം അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവനാണ്. പങ്കാളിയുടേതിന് പുറമേ സ്വചര്‍മത്താല്‍ തന്നെ ഉരതലുദ്ധീപനം സിദ്ദിക്കുന്നതിനാല്‍ ശീഘ്രസ്ഖലന സാധ്യത അവിടെ കൂടുതലാണാണെന്ന ശാസ്ത്രീയവിശദീകരണം വായിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാവും. ഹൈജനിക്കായി ലോംഗ് ടൈം സാധിക്കാനും രോഗമുക്തരാവാനും വേണ്ടി ചേലാകര്‍മം വികസിത സമൂഹത്തിനിടയില്‍ എത്രത്തോളം സാര്‍വത്രികമാവുന്നുണ്ട് എന്ന അവലോകനങ്ങള്‍ ധാരാളമുണ്ട്. അപ്പോള്‍ പിന്നെ, അനാവശ്യമായ ചര്‍മം ദൈവം അവിടെയെന്തിന് സൃഷ്ടിച്ചു എന്ന സാധാരണ ചോദ്യം വരും. അതിന്റെ മറുപടി ഈ ചര്‍ച്ചയില്‍ വരുന്നതല്ല. ശേഷം പറയാം. മാത്രമല്ല, ലിംഗാഗ്രചര്‍മം ലുപ്താവയവമല്ല എന്നല്ലേ അവരുടെ വീക്ഷണം .

നാല് :
കക്ഷരോമവും ഗുഹ്യരോമവും-അൃാുശ േവമശൃ & ജൗയശര വമശൃ ആണ് അവരുടെ അടുത്ത പിടുത്തം. രോമങ്ങള്‍ മൊത്തത്തില്‍ ശരീരത്തില്‍ ചെയ്യുന്ന സഹായക്രിയകള്‍ ധാരാളമുണ്ട്. ീൗൃവമശൃേെശഹഹ ുഹമ്യ െമ ്‌ലൃ്യശാുീൃമേിേൃീഹല ശി ൃലഴൗഹമശേിഴ ീൗൃയീറ്യലോുലൃമൗേൃല. ണവലി ശ’േ െരീഹറ ീൗെേശറല, ശേി്യ ാൗരെഹല ൌെൃൃീൗിറശിഴ വേലവമശൃളീഹഹശരഹല രമൗലെ വേലവമശൃെീേ േെമിറ ൗു, ീേ ൃേമു ാീൃല വലമ േിലമൃ വേലയീറ്യ. … ടീ വേീലെ ശേി്യവമശൃെമഹഹ ീ്‌ലൃ ീൗൃയീറശലൊമസല ലെിലെ. ജൈവികവും വൈകാരികവുമായ ധര്‍മങ്ങള്‍ അവയിലുണ്ട്.
മേല്‍പ്പറഞ്ഞ രോമ സമൂഹങ്ങളില്‍ കക്ഷരോമങ്ങള്‍ ചര്‍മവരള്‍ച്ചയും ഉരയലും അകറ്റി അവിടം സ്‌നിഗ്ദമാക്കുന്നു. ഹെട്രോ സെക്‌സില്‍ 96 % പേരും പങ്കാളിയുടെ ചെറിയ കക്ഷരോമങ്ങളില്‍ ഉത്തേജനം കണ്ടെത്തുന്നു. സ്ത്രീകള്‍ പുരുഷന്റെ കക്ഷരോമങ്ങളുടെ ഗന്ധത്തില്‍ സമാശ്വാസം കണ്ടെത്തുന്നു. ഗുഹ്യരോമങ്ങള്‍ രോഗവാഹകരായ ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കുന്നു. സംസര്‍ഗത്തിലും ഋതുമതിത്വാസ്വദനത്തിലും മാനസിക വികാസത്തിലും അവ ഉത്തേജനമാണ്. എന്നാല്‍, ഇവരണ്ടും പരിധിക്കപ്പുറം വളര്‍ന്നാല്‍ വിപരീതമാവും ഫലം. അതിനാല്‍, നാല്‍പ്പത് ദിവസങ്ങളിലൊരു തവണ അവ നീക്കം ചെയ്യണമെന്നാണ് ഇസ്‌ലാം. ഇത്തരം അനാവശ്യഭാഗങ്ങള്‍ ശസ്ത്രക്രിയ ചെയ്ത് സുന്ദരമായി ജീവിച്ച് തെളിയിക്കുകയാണ് ശാസ്ത്രമാത്ര വാദികള്‍ വേണ്ടത്. തത്വം പറഞ്ഞല്ലല്ലോ, എംപിരിക്കലീ വേണമല്ലോ ബോധ്യങ്ങള്‍ രൂപപ്പെടുത്താന്‍. കോമണ്‍ അവയവമല്ലാത്ത, വ്യക്തിക്ക് വകതിരിവിന്റെ പ്രായമെത്തിയ വിളംബരമായ വിവേകപ്പല്ല്-ണശറെീാ ലേലവേ പറിച്ചെടുത്താലുള്ള അപകടം പോലും വലുതാണ്. എല്ലാം കൂടിച്ചേര്‍ന്നാലുണ്ടാവുന്ന സന്തുലിതത്വമാണ് ബലം.
ഒരവയവത്തിനും ധര്‍മമില്ല എന്നു പറയരുത്, പരമാവധി, പ്രത്യേക ധര്‍മം അറിയപ്പെട്ടിട്ടില്ല എന്നു വേണമെങ്കില്‍ പറയാം. ജങ്ക് ഡി.എന്‍.എകളെ സംബന്ധിച്ച ചര്‍ച്ചയില്‍ പല ശാസ്ത്രീവിശദീകരണങ്ങളും അക്കാര്യം വ്യക്തമാക്കുന്നുണ്ട്. ജനിതക ശാസ്ത്രം പിച്ചവച്ച് തുടങ്ങുന്നേയുള്ളൂ എന്ന സത്യം ശാസ്ത്രലോകം വിളിച്ചു പറയുമ്പോള്‍ തന്നെ, ഉപകാരമില്ലാത്ത ഡി.എന്‍.എയും മോറല്‍കോഡ് രേഖപ്പെടുത്തപ്പെട്ട ക്രോമസോമുകളും എന്ന വിഷയത്തില്‍ തീര്‍പ്പു കല്‍പ്പിക്കുന്ന പ്രസംഗങ്ങള്‍ വരെ ഇവിടെ ഇറങ്ങിക്കഴിഞ്ഞു! ഒരവയവത്തിന് നിയതമല്ലാത്ത ആകസ്മിക ധര്‍മങ്ങളും വന്നുചേരാം. ഉദാഹരണത്തിന്; നാസാദ്വാരം ശ്വസനത്തിനാണ്, വായ വൃണപ്പെട്ടവന് ഭക്ഷണം ഇറക്കാനും ചിലപ്പോള്‍ അത് വേണ്ടി വരും. തുടയിലെയും കാലിലെയും എല്ലെടുത്ത് വേറെ സ്ഥലത്ത് പിടിപ്പിക്കുന്നത് പതിവല്ലേ. പ്ലാസ്റ്റിക്-കോസ്മറ്റിക് സര്‍ജറികള്‍ സജീവമായ കാലത്ത് ഒരംശം ഇറച്ചിയും വെറുതെയാവില്ല.
2021ലെ ഉദാഹരണം ഇതാണ്: അൗൃശരഹല കര്‍ണഛത്രം അഥവാ ചെവിക്കുട കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് പറഞ്ഞിരുന്ന ബയോളജി അധ്യാപകരര്‍ നമുക്കിയിലുണ്ടായിരുന്നു. ചെവിക്കുടയില്‍ കണ്ണട താങ്ങിവച്ചാണ് പലരും അങ്ങനെ പറയാറുള്ളത്. ഇപ്പോള്‍, കോവിഡ് വന്നപ്പോള്‍ 90 ശതമാനം മുഖംമൂടിയും കൊളുത്തുന്ന കൊക്കയാണ് ചെവിക്കുടകള്‍. ഇപ്പോഴത്തെ മനുഷ്യരുടെ അവയവം തന്നെയായി മാറിക്കറിഞ്ഞ മാസ്‌ക് പോലും വെര്‍ജീനിയസ് ഓര്‍ഗാനല്ല എന്ന് വിശാലമായി മനസ്സിലാക്കുമ്പോഴാണ് ശാസ്ത്രം കാല്‍പനികവും മാനുഷികവുമാവുന്നത്. ഒരു കാര്യം കണ്ടാല്‍ അതിനപ്പുറത്തേക്കോ ഇപ്പുറത്തേക്കോ നോക്കാതെ തീരുമാനം പറഞ്ഞുകളയുന്ന പണ്ഡിറ്റുകള്‍ തമാശയാണ്. മുമ്പൊരു സ്വയംപ്രഖ്യാപിത ശാസ്ത്രജ്ഞന്‍ മീന്‍ കടയിലെത്തി. മീന്‍ നോക്കുന്നതിനിടെ ആരോ ചോദിച്ചു, ‘സാര്‍, ഈ മല്‍സ്യത്തിനെന്തിനാണ്
ചിറകുകള്‍?’ പരിണമിച്ച് മല്‍സ്യമാകുന്നതിന് മുമ്പ് മീനുകള്‍ വായുവിലൂടെ പറക്കാറായിരുന്നു എന്ന് പറഞ്ഞാലോ എന്നൊരു നിമിഷം ശങ്കിച്ചെങ്കിലും അയാള്‍ പറഞ്ഞില്ല. ഹ്യൂമനിസ്റ്റ് കൂടിയായ അയാള്‍ തട്ടിവിട്ടു, ‘ഓഹ് അത്, നാം മീന്‍ മുറിക്കുമ്പോള്‍ ചുറ്റിലും കറങ്ങുന്ന പൂച്ചക്ക് ഇട്ട് കൊടുക്കാന്‍ പ്രകൃതി അവശേഷിപ്പിച്ചതാണ്’. ചിറകുകള്‍ പറക്കാന്‍ മാത്രമല്ല, നീന്താന്‍ കൂടിയാണ് എന്നയാള്‍ ഓര്‍ത്തില്ല.

ശുഐബുല്‍ ഹൈതമി